ജീവിതത്തില്‍ തരണം ചെയ്യേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് നടി മല്ലിക സുകുമാരന്‍.
എന്തുകൊണ്ടാണ് ഒരു ജോലിക്ക് ശ്രമിക്കാതിരുന്നത് എന്ന ക്യാന്‍ ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മല്ലിക നല്കുന്ന മറുപടി ഇങ്ങനെ
ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ ഫസ്റ്റ് ക്ളാസ് ഉണ്ടായിരുന്നു.എന്‍ട്രന്‍സ് പോലെ എന്തിനെങ്കിലും ശ്രമിക്കണം എന്നായിരുന്നു . ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഈ മാര്‍ക്ക് അനുസരിച്ചു സീറ്റ് ഉണ്ട് എന്ന പല ശ്രുതികളും കേട്ടു. ആ സമയം ചേട്ടന് ഉണ്ട് ഡോക്ടര്‍ ആയിട്ട്. അക്കാലത്തു പെണ്ണുങ്ങള്‍ക്ക് രാത്രിയില്‍ ഓണ്‍ കോളുകള്‍ ഒക്കെ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞു ജീവിക്കുന്ന കാലത്താണല്ലോ, പിന്നെ പ്രായത്തിന്റെ അപ്കവമായ ചിന്തകള്‍ വരുന്നത്. അങ്ങനെയാണ് കലയിലേക്ക് എടുത്തുചാടുന്നത്.
എടുത്തുചാടിയതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അവിടെ നിന്നും ജീവിതം കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ എനിക്ക് നിരാശയായി എന്ത് തന്നെ ഞാനായാലും എനിക്ക് ഒരു ജീവിതം വേണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു.
എന്റെ ഭര്‍ത്താവ് എന്റെ കുഞ്ഞുങ്ങള്‍, എന്ന ചിന്ത ആയിരുന്നു എനിക്ക്. അങ്ങനെ ഞാന്‍ സ്വയം ഒരു ജീവിതം തെരെഞ്ഞെടുത്തു. അങ്ങനെ കോഴിക്കോട് പോയി. രണ്ടുമൂന്നുമാസം ഒന്നും കുഴപ്പം ഉണ്ടായിരുന്നില്ല.
പിന്നെ കൈനിക്കര എന്ന കുടുംബത്തിന് കോടിക്കണക്കിനു ആസ്തി ഉണ്ട് എന്ന് അവിടെ ആര്‍ക്കൊക്കെയോ ഒരു തെറ്റിദ്ധാരണ ആയി. എന്റെ അച്ഛന്റെ സ്വഭാവം അറിയാമല്ലോ. തെറ്റ് ചെയ്തത് ഞാന്‍. അപ്പോള്‍ അച്ഛന് എന്നെ ഇങ്ങോട്ട് വന്നു വിളിക്കണോ. നമ്മുടെ തെറ്റ് ഏറ്റുപറഞ്ഞു അച്ഛന്റെ അടുത്തേക്ക് ചെല്ലാന്‍ ബാധ്യത ഉള്ള കുട്ടിയാണ് ഞാന്‍ ആ സമയം. എന്നെ ആരും കൊണ്ടുപോകുന്നില്ല. പറഞ്ഞ വാക്കുകളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടപ്പോള്‍ മുതല്‍ എനിക്കും നിരാശ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക