രണ്ടര മാസം പിന്നിട്ടിട്ടും നിലക്കാതെ അഗ്നിപർവത സ്ഫോടനം. സ്പെയിനിൽ സ്ഥിതി ചെയ്യുന്ന കാനറി ദ്വീപിലുള്ള ലാ പാൽമയിലെ കംബ്രെ വിജ അഗ്നിപർവതത്തിലാണ് തുടർച്ചയായി സ്ഫോടനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
സെപ്തംബര്‍ 19നാണ് ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത്. പ്രദേശം അന്നു മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്നും പുറന്തള്ളുന്ന ലാവയും ചാരവും കൊണ്ട് മൂടിക്കിടക്കുകയാണ്.
നിലവിൽ, മൂവായിരത്തോളം പേരെ അടക്കം ചെയ്ത സെമിത്തേരിയടക്കം കാനറി ദ്വീപിന്റെ 2700 ഏക്കറോളം ലാവയിൽ മൂടിക്കഴിഞ്ഞു. ഇത് ദ്വീപിലെ ജനജീവിതത്തെയും, റോഡുകളെയും, വീടുകളെയും, കൃഷികളെയും സാരമായി ബാധിച്ചു.
സ്ഫോടനം നടന്ന് 10 ആഴ്ചകൾ പിന്നിട്ടിട്ടും അഗ്നിപർവത സ്ഫോടനത്തിന് ശമനമുണ്ടായിട്ടില്ല. ദ്രാവകം ഉരുകിയ ലാവ മിനിറ്റിൽ 6 മീറ്റർ വേഗതയിൽ കരയിലേക്ക് ഒഴുകി നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്ന് സ്പെയിനിലെ നാഷണൽ ജിയോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് മരിയ ജോസ് ബ്ലാങ്കോ പറഞ്ഞു.
കൂടാതെ ഇതിനോടകം 80 ലധികം ഭൂചലനങ്ങളും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിക്കുകളോ മരണങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ്രവരൂപത്തിലുള്ള ഉരുകിയ പാറ ഉരുണ്ടുപോകുന്നത് പ്രദേശമാകെ പ്രകാശപൂരിതമാക്കി.
അഗ്നിപർവ്വതം പൊട്ടിത്തെറിച്ച സമയം മുതൽ 11 വ്യത്യസ്ത ലാവാ പ്രവാഹങ്ങൾ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഈ പ്രതിഭാസം മൂന്നു മാസം കൂടിനീണ്ടുനിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടി. 7,000ത്തോളം ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക