എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരത്തിൽ ഉറച്ച് നിന്ന് പി ജി ഡോക്ടര്‍മാര്‍. നാളെ മുതൽ സമരം നടത്തുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സമരം ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പിനെ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് നാളെ മുതൽ എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരം നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അതേസമയം, ചില ജില്ലകളിൽ ഹോസ്റ്റലുകളിൽ നിന്ന് ഇവരെ പുറത്താക്കുവാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഹോസ്റ്റലുകളിൽ നിന്ന് ഡോക്ടർമാരെ പുറത്താക്കുവാൻ ശ്രമം തുടങ്ങിയിരിക്കുന്നത്. ഉറപ്പുകള്‍ പാലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് നാളെ മുതല്‍ എമര്‍ജന്‍സി ഡ്യൂട്ടിയും ബഹിഷ്കരിച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ, സമരം നടത്തുന്നവർക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സമരം ചെയ്യുന്നവരോട് ഹോസ്റ്റലുകളൊഴിയാന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോളേജുകള്‍ നോട്ടീസും നൽകിത്തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക