ഡിവിഷൻ ഓഫീസറായി സ്ഥാനമേൽക്കുന്നതിന് ജനറൽ ബിപിൻ റാവത്തിന്റെ ടീമിൽ നിന്നും പിരിയാൻ ഒരുങ്ങിയ ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡർ പക്ഷെ അതെ ടീമിനോപ്പം മരണത്തിലേക്ക് യാത്രയായി. മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് കുന്നൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡർ വിടവാങ്ങിയത്.
ജമ്മു കശ്മീരിലെ ഭീകരർക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ച ലിഡ്ഡർ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിലെറെയായി ജനറൽ ബിപിൻ റാവത്തിന്റെ വിശ്വസ്തനായി പ്രവർത്തിച്ചു വരികയായിരുന്നു ലഖ്ബിന്ദർ സിങ് ലിഡ്ഡർ. സേവനങ്ങൾക്കുള്ള അംഗീകരമായി മേജർ ജനറൽ ആയി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ലിഡ്ഡറിനെ വിധി തട്ടിയെടുത്തത്.
ലിഡ്ഡറിന്റെ മരണത്തോടെ നഷ്ടമായത് രാജ്യത്തെത്തന്നെ മികച്ച ഓഫീസർമാരിൽ ഒരാളെയും പ്രിയപ്പെട്ട സുഹൃത്തിനെയുമാണെന്ന് ബി ജെ പി എം പിയും മുൻ കേന്ദ്രമന്ത്രിയുമായ കേണൽ രാജ് വർദ്ധൻ സിംഗ് റാത്തോർ ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക