കാഞ്ഞിരപ്പള്ളി: പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്കൊപ്പം മുതിർന്ന കുട്ടിയും പ്രതിയായേക്കും. ശൗചാലയത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മാതാവിനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇടക്കുന്നം മുക്കാലി മരൂര്‍മലയില്‍ നിഷയെയാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ജനിച്ച ആണ്‍കുട്ടിയെയാണ് ബുധനാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന് തെളിഞ്ഞത്. പോലീസ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു.
നിഷയുടെ ആറാമത്തെ കുട്ടിയായിരുന്നു ഇത്. ഇവര്‍ക്ക് 3 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളുമാണ് ഉള്ളത്. അഞ്ചു കുട്ടികളുണ്ടായതിന്റെ പേരിൽ ആളുകൾ കളിയാക്കിയതു മൂലം താന്‍ ഗർഭിണിയാണെന്ന വിവരം ആരെയും അറിയിച്ചിരുന്നില്ലെന്നും നിഷ പോലീസിനോട് പറഞ്ഞു. നാണക്കേട് ഭയന്നും ദാരിദ്ര്യം മൂലവുമാണ് ഈ കടുംകൈ ചെയ്തത് എന്നും അവര്‍ വെളിപ്പെടുത്തി.
ജോലിക്ക് പോയതിനാൽ ഇതിനെ കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് നിഷയുടെ ഭർത്താവ് സുരേഷ് പൊലീസിന് നൽകിയ മൊഴി. പ്രസവ ശേഷം നിഷയ്ക്ക് വേണ്ടത്ര ശുശ്രൂഷ ലഭിച്ചില്ലെന്നു വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ നിഷയെ റിമാൻഡ് ചെയ്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക