സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ഗവർണറുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പരസ്യമായി മറുപടി പറയണം. ഈ വിഷയത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നത വിദ്യാഭാസ മന്ത്രിയെ പുറത്തക്കണം. രാഷ്ട്രീയ നിയമനങ്ങൾ ഉടൻ തന്നെ റദ്ദാക്കണം. കൂടാതെ കഴിഞ്ഞ 6 വർഷത്തിനിടെ സർവകലാശാലകളിൽ നടന്ന നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം.
അതേസമയം ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാൻ താത്പര്യമില്ലായെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പ് വയ്ക്കാൻ തയാറെന്നും ഗവർണർ അറിയിച്ചു.
മുഖ്യമന്ത്രിയെ ചാൻസലർ ആക്കിയാൽ പ്രശ്നങ്ങൾ തീരും. അല്ലാതെ തന്നെ മുന്നിൽ നിർത്തി നിയമനങ്ങൾ വേണ്ട. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച ആരോപണങ്ങളിൽ പുനഃപരിശോധനാ തീരുമാനവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ഗവർണർക്കെതിരെ കേസ് നൽകിയ കലാമണ്ഡലം വിസിയെ പിന്തിരിപ്പിക്കാനും ആലോചന. കാലടി സർവകലാശാല ചാൻസലറുടെ അന്തിമ പട്ടികയിൽ 3 പേരുകൾ ഉൾപ്പെടുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക