ലോറി ഡ്രൈവറെയും ക്ലീനറെയും ഗുണ്ടാസംഘം മർദിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. ഇടുക്കി രാജാക്കാടാണ് സംഭവം. ഡ്രൈവർ വാഴാട്ട് ജിഷ്ണുവിനും, ക്ലീനർ ആശിഷിനുമാണ് ഗുണ്ടാ സംഘത്തിന്റെ മർദനത്തിൽ പരിക്കേറ്റത്.
റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ച അടിമാലിയിൽ നിന്ന് ലോഡ് ഇറക്കി വരുകയായിരുന്നു ഇരുവരും.
രാജാക്കാട് ബീവറേജ് ഔട്ട്ലെറ്റിന് സമീപം വാഹനങ്ങളുടെ തിരക്ക് കാരണം പോകാനാവാതായപ്പോള് വഴിയില്‍ കൂടി നിന്നവരോട് മാറി നില്ക്കാന് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘം ആയുധങ്ങളുമായി ആക്രമിക്കാന്‍ വന്നു. എന്നാൽ ഇരുവരും വണ്ടി നിര്‍ത്തിയില്ല.
തുടർന്ന് അക്രമിസംഘം വാഹനങ്ങളിൽ ലോറിയെ പിന്തുടര്ന്ന് ലോറി തടഞ്ഞു നിർത്തി കമ്പി വടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ യുവാക്കള്‍ പറഞ്ഞു. സംഭവത്തിൽ രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക