കോവിഡ് വകഭേദം ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി വളരെ ഉയര്‍ന്നതാണെന്ന് ലോകാരോഗ്യസംഘടന. നിലവിലെ ഡേറ്റ അനുസരിച്ച് ഒമിക്രോണ്‍ മൂലമുളള രോഗതീവ്രത പരിമിതമാണ്.
എന്നാല്‍ അതിവ്യാപനശേഷിമൂലം വൈറസ് ബാധിതരുടെ എണ്ണം പെട്ടെന്ന് കൂടാനും ആശുപത്രിസംവിധാനങ്ങളെ താറുമാറാക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
ഒമിക്രോണ്‍ ബാധിതരില്‍ നിലവില്‍ രോഗതീവ്രത കുറവാണെങ്കിലും വിവിധ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഉയര്‍ന്ന വെല്ലുവിളി മുന്നിലുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. കോവിഡ് വന്നവര്‍ക്കും വാക്സീന് സ്വീകരിച്ചവര്‍ക്കും ഒമിക്രോണ്‍ പ്രതിരോധിക്കാനുളള പൂര്‍ണ ശേഷിയില്ലെന്നാണ് ഇതുവരെയുളള നിഗമനം.
ഇതിനൊപ്പം അതിവ്യാപനശേഷി ഗുരുതരമായ പ്രത്യാഘാതം വരുത്താമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടാന്‍ ഒമിക്രോണ്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഡെല്‍റ്റ വകഭേദത്തോളം അപകടകാരിയായിട്ടില്ല.
രണ്ട് ഡോസ് വാക്സീന് ഒമിക്രോണിനെ തടയാന്‍ പൂര്‍ണമായി ഫലപ്രദമല്ലെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയും പറയുന്നത്. യൂറോപ്പിലും ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണങ്ങളാണ് കാണുന്നത്.
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും കൃത്യമായ നിഗമനത്തിന് കൂടുതല്‍ ഡേറ്റ ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്.
രണ്ട് ഡോസ് വാക്സീന് ഒമിക്രോണിനെ തടയാന്‍ പൂര്‍ണമായി ഫലപ്രദമല്ലെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയും പറയുന്നു. കൂടുതല്‍ കര്‍ശനമായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ യുകെയില്‍ ഒമിക്രോണ്‍ മൂലം 75000 വരെ മരണങ്ങള് ഉണ്ടാകാമെന്ന മാത്തമാറ്റിക്കല്‍ മോഡലിങ് പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക