തൃശ്ശൂർ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജവാൻ എ പ്രദീപിന്റെ കുടുംബത്തിന് സർക്കാർ ഒപ്പമുണ്ടെന്നു റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രദീപിന്റെ ഭാര്യക്ക് ക്ലാസ് 3 ലോ അതിനു മുകളിലോ ഉള്ള തസ്തികയിൽ നിയമനം നൽകും.
തൃശൂർ ജില്ലയിൽ തന്നെ നിയമനം നൽകും. തുക നിശ്ചയിക്കുന്നത് നിലവിലുള്ള നിയമങ്ങൾ പാലിച്ചാണെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ കുടുബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള മന്ത്രി സഭ തീരുമാനം അദ്ദേഹം കുടുംബാംഗങ്ങളെ രേഖാമൂലം അറിയിച്ചു.
ഭാര്യക്ക് ജോലി നൽകുന്നതിന് പുറമേ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പ്രദീപിന്റെ അച്ഛന് ചികിത്സാ സഹായമായി 3 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക