ഡല്‍ഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും ഡിസംബർ 17 വെള്ളിയാഴ്ച ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തും. പ്രഹ്ലാദ് ജോഷി, അർജുൻ മേഘ്വാൾ, പി മുരളീധരൻ എന്നിവരും അവിടെയുണ്ടാകും.
അതേസമയം, ലഖ്നൗവിലെ രമാഭായി അംബേദ്കർ ഗ്രൗണ്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭാരതീയ ജനതാ പാർട്ടിയും സഖ്യകക്ഷിയായ നിഷാദ് പാർട്ടിയും സംഘടിപ്പിക്കുന്ന ‘സർക്കാർ ബനാവോ, അധികാര്‍ പാവോ’ റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ്, ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവർക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷായും റാലിയിൽ പങ്കെടുക്കും.
വൈകുന്നേരം സർക്കാർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന മറ്റൊരു പരിപാടിയിൽ ഷാ പങ്കെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ അവസാനം വരെ യുപിയിലെ 403 മണ്ഡലങ്ങളിലും ബിജെപി ആറ് റാലികൾ സംഘടിപ്പിക്കും.
അതേ ദിവസം, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ശക്തിപ്രകടനമായി റായ്ബറേലിയിൽ വിജയ രഥയാത്ര നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക