ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാർ. ഡിസംബര്‍ പകുതിയായിട്ടും ശമ്പളം ലഭ്യമാകാത്തതിൽ വലിയ പ്രതിഷേധമാണ് ജീവനക്കാർ ഉയർത്തുന്നത്. പ്രതിഷേധിച്ച് ഇന്ന് മുതൽ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിഎംഎസും, തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷികരിക്കുമെന്ന് ടിഡിഎഫും അറിയിച്ചിട്ടുണ്ട്. ശമ്പള വിതരണത്തിനായി പ്രതിമാസം 80 കോടി രൂപയോളമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. കോവിഡ് പ്രതിസന്ധി കാലത്ത് ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള തിരിച്ചടവ് നിർത്തിവച്ചിരുന്നു. ഇതിലേക്കുള്ള 30 കോടി കെഎസ്ആര്‍ടിസുടെ അക്കൗണ്ടിലുണ്ടായിരുന്നു.
അതേസമയം, വരുമാനം മെച്ചപ്പെട്ട സാഹചര്യത്തില്‍ ബാങ്ക് കണ്‍സോര്‍ഷ്യം നവംബര്‍ അവസാനം ഈ തുക പിടിക്കുകയായിരുന്നു. തിങ്കളാഴ്ചയ്ക്ക് മുൻപ് ശമ്പള വിതരണം നടന്നില്ലെങ്കിൽ കൂട്ടമായി അവധിയെടുത്ത് ജീവനക്കാർ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക