സംസ്ഥാനത്ത് ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം. കൊലപാതകത്തിന്റെ സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ നിലവിലുണ്ടായിരുന്ന നിരോധനാജ്ഞ ഈ മാസം 22 വരെ നീട്ടി. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ജില്ലയിൽ കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ പ്രത്യാക്രമണം സാഹചര്യത്തെ കൂടുതൽ വഷളാക്കിയെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്ത് മുഴുവൻ മുൻകരുതലുകൾ സ്വീകരിക്കുവാൻ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിർദേശം നൽകിയിട്ടുണ്ട്.
വരുന്ന മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്തെ എല്ലാ പൊലീസ് സേനാംഗങ്ങളെയും ഇതിനായി വിന്യസിക്കും. രാത്രിയും പകലും സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ക്രിമിനലുകളുടെ ലിസ്റ്റ് തയ്യാറാക്കുകയും പരിശോധന കൃത്യമായി നടപ്പിലാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക