കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ഹർജി. എന്നാൽ പരാതിക്കാരനിൽ നിന്ന് പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്നായിരുന്നു ഹർജി. എന്നാൽ, ഹർജി ബാലിശമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
കെ റെയിൽ; ശശി തരൂരിനെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
മാത്രമല്ല, ഹര്ജിക്കാരനിൽ നിന്ന് ഒരുലക്ഷം രൂപ പിഴ ഈടാക്കുവാനും കോടതി ആവശ്യപ്പെട്ടു. ഒരുലക്ഷം രൂപ വലിയ തുകയാണെന്ന് അറിയാമെങ്കിലും ഇത്തരം ബാലിശമായ ഹർജികൾ ഒഴിവാക്കുവാൻ ഈ നടപടി അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിൽ ഇതുവരെ 200 ഒമൈക്രോൺ കേസുകൾ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം
ഹർജിയ്ക്ക് പിന്നിൽ രാഷ്ട്രീയ താല്പര്യമാണുള്ളത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല, അദ്ദേഹത്തിന്റെ ചിത്രം വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വയ്ക്കുന്നതിന് ഇത്ര നാണിക്കുവാൻ എന്തിരിക്കുന്നുവെന്നും അഭിപ്രായ വ്യത്യാസങ്ങൾ എത്രയുണ്ടായാലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നും ഹർജിക്കാരൻ കോടതിയുടെ സമയം കളയുകയാണെന്നും കോടതി പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ പിഴ തുക സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേയ്ക്ക് അടക്കണമെന്നും കോടതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക