ആലുവ: സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണ് ഇന്നലെ ആലുവയില്‍ നടന്നത്. മൂന്ന് കിലോ എംഡിഎംഎ എന്ന മാരകലഹരിമരുന്ന് എത്തിച്ചത് കൊച്ചിയിലെയും തൃശൂരിലെയും പുതുവത്സരപാര്ട്ടികള്ക്ക് വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.
എക്സറ്റസി പില്‍സ് എന്നും മോളി എന്നുമൊക്കെ അറിയപ്പെടുന്ന എംഡിഎംഎ എന്ന പാര്‍ട്ടിഡ്രഗ് കേരളത്തില്‍ പടരുകയാണ്.
കേരളത്തില്‍ അതിവേഗമാണ് എംഡിഎംഎ എന്നും എക്സ്റ്റസിയെന്നും മോളിയെന്നുമറിയപ്പെടുന്ന ഈ മാരകലഹരിമരുന്നുപയോഗം പടരുന്നത്. എറെക്കുറെ എല്ലാ ദിവസവും എംഡിഎംഎയുമായി പിടിയിലായവരുടെ ഒരു കേസെങ്കിലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇതില്‍ ഏറ്റവും ഒടുവിലത്തേത്തും ഏറ്റവും വലുതുമായ എംഡിഎംഎ വേട്ടയാണ് ആലുവയില്‍ നടന്നത്. എക്സൈസ് സംഘമാണ് മൂന്നുകിലോ നൂറുഗ്രാം എംഡിഎംഎ പിടികൂടിയത്.
0.5 ഗ്രാം കയ്യില്‍ വയ്ക്കുന്നത് ജാമ്യമില്ലാക്കുറ്റവും വെറും 10 ഗ്രാം കയ്യില്‍ വയ്ക്കുന്നത് വില്‍ക്കാനുള്ളത് എന്ന തരത്തില്‍ ഗുരുതരവുമായി കുറ്റകൃത്യവുമാകുമ്പോഴാണ് മൂന്ന് കിലോ പിടിക്കപ്പെടുന്നത്.
ഉറക്കില്ലായ്മ മുതല്‍ തലച്ചോറിനെയും നട്ടെല്ലിനെയും വരെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള അസുഖങ്ങള്‍ എംഡിഎംഎയുടെ നിരന്തര ഉപയോഗമൂലമുണ്ടാകാം.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതുമായ എംഡിഎംഎയാണ് കേരളത്തിലേക്ക് അതിര്‍ത്തി കടന്ന് എത്തുന്നത്. എക്സൈസും പൊലീസിന്റെ നര്‍ക്കോട്ടിക് വിഭാഗവും കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഒഴുക്കിനെ തടയാനാകുന്നില്ല. കേരളം എംഡിഎംഎ എന്ന പാര്‍ട്ടി ലഹരിമരുന്നിന്റെ പിടിയിലാകുന്നതിന്റെ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക