ഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ 500 കടന്നു. ഡൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യു ആരംഭിക്കും.
പ്രായപൂർത്തിയായവരെ പോലെ തന്നെ സഞ്ചരിക്കുന്നവരാണ് 15 വയസിനു മുകളിൽ പ്രായമുള്ളവർ. രാജ്യത്തെ കോവിഡ് മരണങ്ങളിൽ മൂന്നിൽ രണ്ട് ഈ പ്രായത്തിൽ ഉള്ളവരാണ്.
ഇക്കാരണങ്ങളാൽ കൗമാരക്കാരിലെ വാക്സിനേഷൻ പ്രധാനമാണെന്നാണ് ടാസ്ക് ഫോഴ്സ് തലവൻ ഡോക്ടർ എൻ.കെ അറോറയുടെ പ്രതികരണം. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് എന്ന രീതിയിൽ ആകും വാക്സിനേഷൻ.
രാജ്യത്ത് അതിവേഗമാണ് ഒമി ക്രോൺ വ്യാപിക്കുന്നത്. ഏറ്റവും അധികം ഒമിക്രോൺ കേസുകളുള്ള മഹാരാഷ്ട്രയിൽ 31 പേർ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകൾ 141 ആയി.
61 പേർ രോഗമുക്തരായിട്ടുണ്ട്. 79 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ 23 പേർ രോഗമുക്തരായി. എന്നാൽ ആറ് മാസത്തിനിടയിലെ ഉയർന്ന തോതിലാണ് ഡൽഹിയിലെ കോവിഡ് കണക്കുകൾ.
24 മണിക്കൂറിനിടെ ഡൽഹിയിൽ 290 കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ രാത്രി 11 മണി മുതൽ രാവിലെ അഞ്ച് വരെ ഡൽഹി സർക്കാർ കർഫു പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക