ഡൽഹി: മരിച്ചെന്ന് കരുതിയ ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62–കാരന് ശവസംസ്കാരച്ചടങ്ങുകള്‍ തുടങ്ങാനിരിക്കെ കണ്ണു തുറന്നു.
കാന്‍സര്‍ ബാധിതനായിരുന്നു സതീശ് . വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഇയാള്‍ പിന്നീട് മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അന്ത്യകര്‍മങ്ങള്‍ക്കായി ഇയാളെ ശ്മശാനത്തില്‍ എത്തിച്ചതിനു ശേഷമാണ് കണ്ണു തുറന്നത്. ചുറ്റുമുണ്ടായിരുന്നവരെ ഞെട്ടിക്കുന്നതായിരുന്നു ഈ കാഴ്ച.
വയോധികന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ വേഗം ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക