ഇനി മുതൽ ബീച്ചുകളിൽ വീൽചെയറിൽ സഞ്ചരിക്കാം. ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകുകയാണ് തമിഴ്നാട് സർക്കാർ. കടൽ തീരത്തേക്ക് ഇവർക്കായി സഞ്ചാര പാതയൊരുക്കാൻ ഒരുങ്ങിയിരിക്കുകയാണ് സ്റ്റാലിൻ സർക്കാർ. വിദേശ രാജ്യങ്ങളിൽ കാണാനാകുന്നത് പോലെ വീൽചെയറുകൾക്ക് സഞ്ചരിക്കാനുള്ള പാതയാണ് തമിഴ്നാട് സർക്കാർ ഒരുക്കിയിരിക്കുന്നത്. സ്റ്റാലിന്റെ മകനും എം എൽ എയുമായ ഉദയനിധി സ്റ്റാലിന്റെ മണ്ഡലത്തിലെ ബിച്ചിലാണ് ഇപ്പോൾ പാത ഒരുക്കിയിരിക്കുന്നത്.
எத்தனை முறை சென்றாலும் சலிக்காதது கடல் என்பார்கள். அந்தக் கடலலையில் ஒருமுறையேனும் கால் நனைக்க நினைத்திருந்த மாற்றுத்திறனாளிகளின் எண்ணம் நனவாகும் வண்ணம் தற்காலிகப் பாதையினை ஏற்படுத்தியுள்ளோம்; விரைவில் நிரந்தரம் ஆக்குவோம்.
சிறிய பணிதான் இது; பெரிய மாற்றத்துக்குத் தொடக்கமும் கூட. pic.twitter.com/E1vT5FIqTp
— M.K.Stalin (@mkstalin) December 28, 2021
ഭിന്നശേഷിക്കാരുടെയെല്ലാം മനസറിഞ്ഞ് ആശ്വാസമാകുക കൂടിയാണ് സർക്കാർ. ഇത് വെറുമൊരു തുടക്കം മാത്രമാണെന്ന് കുറിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ബീച്ചുകളിലും ഈ സംവിധാനം ഒരുക്കുമെന്ന് സ്റ്റാലിൻ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക