സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതിയൽ സി.പി.ഐയിൽ രണ്ട് അഭിപ്രായമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കൂവെന്നും ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങള്‍ക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിശദാംശങ്ങള്‍ അറിയാതെയാണ് ചിലര്‍ സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നത്. ഡിപിആര്‍ പുറത്തുവിടണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ല. സില്‍വര്‍ലൈന്‍ എല്‍ഡിഎഫിന്റെ പദ്ധതിയാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എതിരഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. അവരെ കൂടെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടത്തും. എല്ലാ ഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാവും. ഇപ്പോള്‍ തല്ക്കാലം ഇതിന്റെ അലൈന്മെന്റ് നിര്‍ണയിക്കാനുള്ള നടപടികള്‍ മുന്നോട്ട് പോവണം. അതിനോട് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക