ചെന്നൈ : യുവതിയുടെ മുൻ കാമുകനെ കൊലപ്പെടുത്തിയതിന് പിഎച്ച്ഡി വിദ്യാർത്ഥിയെയും കാമുകനെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.
26 കാരിയായ ജെ ദേശപ്രിയയുമായി ബന്ധമുണ്ടായിരുന്ന കെ സെന്തിൽ (43) ആണ് മരിച്ചത്. ഇരുവരും വേർപിരിഞ്ഞെങ്കിലും വിവാഹത്തിനായി സെന്തിൽ ദേശപ്രിയയെ സമ്മർദ്ദത്തിലാക്കി.
ദേശപ്രിയയുടെ കാമുകൻ എസ് അരുൺ പാണ്ഡ്യൻ (27) ആണ് കേസിലെ പ്രതി. കേളമ്പാക്കത്തെ സ്വകാര്യ കോളേജിന് പുറത്ത് വ്യാഴാഴ്ചയാണ് സെന്തിൽ കുത്തേറ്റു മരിച്ചതെന്ന് പോലീസ് പറഞ്ഞു. സെന്തിലും ദേശപ്രിയയും പ്രണയിതാക്കളായിരുന്നുവെങ്കിലും ലോക്ക് ഡൗൺ സമയത്ത് ഇരുവരും വേർപിരിയുകയായിരുന്നു.
തന്നെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തി സെന്തിൽ ശല്യപ്പെടുത്തിയെന്നാണ് പരാതി. ഇവരുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സെന്തിൽ ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജിൽ ഫിസിക്സ് ഡെമോൺസ്ട്രേറ്ററായിരുന്നു. ദേശപ്രിയ തിരുവണ്ണാമലൈ സ്വദേശിനിയും മഹാബലിപുരം റോഡിലെ (ഒഎംആർ) കളവക്കത്തുള്ള ഒരു സ്വകാര്യ കോളേജിൽ ഫിസിക്സ് റിസർച്ച് സ്കോളറുമാണ്.
കാമുകൻ അരുൺ പാണ്ഡ്യൻ ഉളുന്ദൂർപേട്ട സ്വദേശിയാണ്. കാട്ടാങ്കുളത്തൂരിലെ യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കൂളറാണ് ഇയാൾ.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ദേശപ്രിയ സെന്തിലിനോട് കോളേജിൽ വച്ച് തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും തുടർന്ന് ദേശപ്രിയയും അരുൺ പാണ്ഡ്യനും ചേർന്ന് സെന്തിലിന്റെ കഴുത്തറുക്കുകയും നിരവധി തവണ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദേശപ്രിയയും പാണ്ഡ്യനും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ദേശപ്രിയയെ വിവാഹം കഴിക്കാൻ സെന്തിൽ ശല്യപ്പെടുത്തുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
വിവാഹം കഴിഞ്ഞ് ഏഴുവർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ ഭാര്യയെ സമ്മതിപ്പിച്ച് ദേശപ്രിയയെ വിവാഹം കഴിക്കുമെന്ന് സെന്തിൽ ദേശപ്രിയയോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക