നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ ബി.ജെ.പിയുടെ പ്രചാരണം ശക്തമാക്കി നരേന്ദ്ര മോദി. പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹം മണിപ്പൂരിലെ കലകാരന്മാര്‍ക്കൊപ്പം പരമ്പരാഗത വാദ്യങ്ങള്‍ വായിക്കുകയും ചെയ്തു.
പ്രചാരണവേളയില്‍, സംസ്ഥാനത്തെ മുന്‍ സര്‍ക്കാരുകള്‍ മണിപ്പൂരിനെ പൂര്‍ണമായി അവഗണിക്കുകയായിരുന്നുവെന്നും, വികസനങ്ങളെത്തിക്കാതെ കേവലമൊരു കുന്നില്‍ താഴ്വരയാക്കി മാറ്റുകയായിരുന്നുവെന്നും മോദി ആരോപിച്ചു.
എന്നാല്‍, കേന്ദ്രവും നിലവിലെ ബി.ജെ.പി സര്‍ക്കാരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനത്തിന്റെ പുതിയ പ്രഭാതത്തിന് തുടക്കമിട്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ മണിപ്പൂരിനേയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളേയും അവര്‍ക്ക് തോന്നിയ പോലെയായിരുന്നു ഭരിച്ചിരുന്നതെന്നും ജനങ്ങളെ കണക്കിലെടുക്കാതെയുള്ള ഭരണമാണ് നടത്തിയതെന്നും ആരോപിച്ചു.
താന്‍ പ്രധാനമന്ത്രിയായത് മുതല്‍ ജനങ്ങളെ സര്‍ക്കാരിലേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക