പുട്ടിനോട് ഇഷ്ടം കൂടിയ ഉപരാഷ്ട്രപതിയും ഭാര്യയും കൊച്ചി സന്ദർശനം കഴിഞ്ഞു ഡൽഹിയിലേക്കു മടങ്ങിയത് പുട്ടുകുറ്റിയുമായി. 2 ദിവസം എറണാകുളത്തെ സർക്കാർ അതിഥി മന്ദിരത്തിൽ താമസിച്ച ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവിനെയും ഭാര്യ ഉഷയെയും ഏറ്റവും കൂടുതൽ ആകർഷിച്ച ഭക്ഷണം പുട്ട് ആയിരുന്നു.
പുട്ട് ഉണ്ടാക്കുന്ന രീതി ചോദിച്ചു മനസ്സിലാക്കിയ ഉഷ ചിരട്ടയിലും സ്റ്റീലിലുമുള്ള പുട്ടുകുറ്റികൾ വേണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാർ അവ വാങ്ങി നൽകി. പണം ഉഷ നൽകുകയും ചെയ്തു. പുട്ടിനു പുറമേ, കേരളീയരീതിയിൽ വറുത്ത തിരുതയും കരിമീൻ പൊള്ളിച്ചതും വാഴയിലയിലെ സദ്യയും ഉപരാഷ്ട്രപതിക്കും ഭാര്യയ്ക്കും പ്രിയങ്കരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക