മാഡ്രിഡ്: കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് തടയാൻ രണ്ട് ആൺകുട്ടികളെ അമ്മ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മുൻ ഭർത്താവ് പരാതി നൽകി.
14 ഉം 12 ഉം വയസ്സുള്ള ആൺകുട്ടികളെ അനുമതിയില്ലാതെ കൊണ്ടുപോയി എന്നാരോപിച്ച് 46 കാരിയായ സ്ത്രീയ്ക്കെതിരെ മുൻ ഭർത്താവ് ഡിസംബർ പകുതിയോടെ പോലീസിൽ പരാതി നൽകി.
നവംബർ നാലിന് ശേഷം ആൺകുട്ടികളെ കാണാനില്ലെന്ന് ഇയാൾ പറഞ്ഞു, കുട്ടികൾക്ക് വാക്സിനേഷൻ നൽകണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് കോടതി വിധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മുന്‍ഭാര്യ മക്കളെ കൊണ്ടുപോയത്.
പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ബുധനാഴ്ച ഉച്ചയോടെ പിതാവിന് കൈമാറിയെന്ന് സ്പെയിനിലെ ഗാർഡിയ സിവിൽ പോലീസ് ഫോഴ്സ് വക്താവ് പറഞ്ഞു.
മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം സ്പെയിനും ഡിസംബർ 15 ന് അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് -19 നെതിരെ വാക്സിനേഷൻ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക