പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസ്സിനു വേണ്ടി മഹാമൃത്യുഞ്ജയ പൂജ നടത്തി ബിജെപി നേതാക്കൾ. ഋഗ്വേദത്തിലെ മഹാമൃത്യുഞ്ജയ പൂജയാണ് നേതാക്കൾ നടത്തിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വാഹനം പഞ്ചാബിലെ ഫ്ളൈ ഓവറില്‍ കുടുങ്ങിയിരുന്നു. തുടർന്നാണ് ബിജെപി നേതാക്കൾ പൂജ നടത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലാണ് പ്രാർത്ഥന. മധ്യപ്രദേശിലുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ സുരക്ഷക്കും ദീര്‍ഘായുസ്സിനും വേണ്ടി പൂജ നടന്നിട്ടുണ്ട്. 108 പുരോഹിതരടങ്ങുന്ന സംഘം മൂന്നു ദിവസങ്ങളിലായി പ്രാർത്ഥന നടത്തും.
കോവിഡ് വ്യാപനത്തിനൊപ്പം ഒമിക്രോണും, വാളയാറില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്
ഭോപ്പാലിലാണ് ഇന്ന് പ്രാർത്ഥന സംഗമം നടന്നത്. ഉജ്ജയ്നിലെ മഹാകലേശ്വര്‍ ജ്യോതിര്‍ലിങ്ക, ഖാന്ദ്വയിലെ ഓംകരേശ്വര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലാണ് പൂജ നടന്നത്. ന്യൂഡല്‍ഹിയിലെ ജന്ദേവാല ക്ഷേത്രമടക്കമുള്ള ഇടങ്ങളിലും ബിജെപി നേതാക്കള്‍ പ്രാര്‍ത്ഥന നടത്തി. പ്രാർത്ഥനയുടെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക