കോവിഡിന് പിന്നാലെ ഒമിക്രോൺ വ്യാപനവും വർധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള സൂചനകളുമായി സംസ്ഥാനം. ഇത്തവണയും ആറ്റുകാൽ പൊങ്കാല വീടുകളിൽ തന്നെ നടക്കുമെന്നാണ് സൂചന. ഒമിക്രോൺ കൂടുതൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊങ്കാല ഇത്തവണയും വീടുകളിൽ മാത്രമായി ചുരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വലിയ ആൾക്കൂട്ടമുണ്ടായാൽ ഉണ്ടാകുന്ന സാഹചര്യം ട്രസ്റ്റിനെ ബോധ്യപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
ആറ്റുകാൽ പൊങ്കാല സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ആചാരങ്ങള്‍ക്ക് തടസമുണ്ടാകാത്ത രീതിയിൽ വീടുകളിൽ തന്നെ പൊങ്കാല ഇടുന്നതിനുള്ള രീതിയ്ക്കാണ് മുൻഗണന നൽകുകയെന്നും ട്രസ്റ്റിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടാണ് ഇക്കാര്യത്തിൽ ഇതുവരെ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക