ഒമിക്രോൺ സംസ്ഥാനത്താകെ വ്യാപിക്കുന്ന സാഹചര്യം മുൻനിർത്തി നിയന്ത്രണങ്ങൾ കൊണ്ടുവരണമോ എന്ന ആലോചനയിലാണ് സംസ്ഥാനം. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പ് തീയതികളിൽ മാറ്റം കൊണ്ടുവരണമോ എന്ന കാര്യത്തിൽ പുനരാലോചന നടത്തും. ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്കെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഒമിക്രോൺ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്രമേള നടക്കുമോ എന്ന ആശങ്കയുണ്ട്.
ആയതിനാൽ തന്നെ ഐഎഫ്എഫ്കെയുടെ തീയതിയില്‍ പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു. കോവിഡ് വ്യാപനം കുറയുകയാണെങ്കിൽ നിശ്ചയിച്ച രീതിയിൽ തന്നെ ചലച്ചിത്രമേള നടക്കും. ഇത്തവണ തിരുവനന്തപുരം തന്നെയായിരിക്കും വേദി. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തന്നെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക