ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടുവാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്ന് കേന്ദ്രം. കോവിഡിന്റേയും ഒമിക്രോണിന്റെയും വ്യാപനമാണ് രാജ്യത്താകെ ഉള്ളത്. ഈ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്തുവാനും കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ പിഎസ്എ പ്ലാന്റുകള്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടര്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത പരിശോധിക്കണം. മാത്രമല്ല, സംസ്ഥാനങ്ങളിൽ ഫണ്ടുകളുടെ പൂർണമായ വിനിയോഗം ഉറപ്പുവരുത്തേണ്ടതുണ്ട്. ഒപ്പം സംസ്ഥാനങ്ങളിലുള്ള ഓക്സിജൻ ലഭ്യതയും പരിശോധിക്കണം.
ഒരു ദിവസത്തിന്റെ ഇടവേളയിൽ 28 ശതമാനത്തോളം വർധനവാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. ഇതിലുപരി ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ വലിയ രീതിയിൽ ഭീതി പടർത്തുന്നത്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക