ഒമിക്രോൺ തരംഗം രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറായി സംസ്ഥാനങ്ങൾ. കോവിഡ് മഹാമറിയ്ക്ക് പിന്നാലെ ഒമിക്രോണും പടർന്നു പിടിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് തമിഴ്നാട്. സംസ്ഥാനത്തേയ്ക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ്നാട്. കോയമ്പത്തൂർ കളക്ടർ ഇത് സംബന്ധിച്ച് വ്യക്തമാക്കി.
സർവകലാശാല വിസി നിയമനത്തിന് ഇനി അധികാരം മുഖ്യമന്ത്രിയ്ക്ക്, പുതിയ നീക്കവുമായി തമിഴ്നാട്
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെയോ 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റോ കയ്യിൽ കരുതിയാൽ മാത്രമേ തമിഴ്നാട് യാത്ര നടത്തുവാൻ സാധിക്കുകയുള്ളു. അല്ലാത്ത പക്ഷം യാത്ര നടത്തുവാൻ അനുവദിക്കില്ലെന്നും മടങ്ങി പോകേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു. കോയമ്പത്തൂർ, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഒമിക്രോൺ രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വലിയ വർധനവാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. വാളയാര്‍, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക