വാളയാർ ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എല്ലാവരെയും സസ്പെൻഡ് ചെയ്തെന്ന് മന്ത്രി ആന്റണി രാജു. അഴിമതി നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധനയാണ് ഏർപ്പെടുത്തുക. അഴിമതിയുടെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ചരക്ക് വാഹനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘത്തിന്റെ പരിശോധന നടന്നത്.
ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ നിന്ന് അറുപത്തിയേഴായിരം രൂപയാണ് പിടികൂടിയത്. രൂപയ്ക്ക് പുറമെ പച്ചക്കറികളും ഇവര്‍ കൈപ്പറ്റിയിരുന്നതായി വിജിലന്‍സ് സംഘം വ്യക്തമാക്കി. ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ച നിലയിലാണ് കൈക്കൂലി പണം കണ്ടെത്തിയത്. തുടർന്ന് എല്ലാവരെയും സസ്പെൻഡ് ചെയ്തെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക