ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 1,79,723 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. ഒമിക്രോൺ രോഗികൾ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നത്.
നിലവിൽ 4,033 ഒമിക്രോൺ കേസുകളാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ (1,126) കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജസ്ഥാൻ (529), ഡൽഹി (513), കർണാടക (441), കേരളം (333) എന്നിവയാണ് തൊട്ടുപിന്നിൽ. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ ഒമിക്രോൺ കേസുകളിൽ 1,552 പേർ രോഗമുക്തരായി. അതേസമയം രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തരയോഗം ചേർന്നിരുന്നു.
കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിളിച്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിലയിരുത്തും.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്‍കിയാണ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ച് വരുന്നത്. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരുടേയും യോഗം വിളിച്ചത്. രോഗതീവ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രം മുന്നോട്ട് വയ്ക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക