നിയമവിരുദ്ധമായി വാക്കിടോക്കികള്‍ കയ്യിൽ വച്ചു എന്ന കുറ്റത്തിന് ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്ക് നാലു വര്‍ഷം കൂടി തടവുശിക്ഷ. മ്യാന്മറില് സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളിയ നേതാവാണ് ആങ് സാന്‍ സ്യൂചി. പട്ടാള ഭരണകൂടം ആങ് സാന്‍ സ്യൂചിയുടെ വസതിയിൽ നടത്തിയ തിരച്ചിലിൽ ഉപകരണങ്ങള്‍ കണ്ടെടുത്തു എന്നാണ് പ്രോസിക്യൂഷന് കേസ്. നേരത്തെ കോവിഡ് ചട്ടങ്ങൾ പാലിച്ചെന്നും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചു എന്നും കുറ്റങ്ങൾ ചുമത്തിക്കൊണ്ട് സ്യൂചിക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ വീണ്ടും ശിക്ഷ വിധിച്ചിരിക്കുന്നത്.
മാധ്യമങ്ങളെ കാണുന്നതിന് സ്യൂചിയുടെ അഭിഭാഷകര്‍ തയ്യാറാകരുതെന്നും കോടതിയിലെ നടപടികളൊന്നും പുറത്ത് വിടരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാള ഭരണകൂടം ആങ് സാന്‍ സ്യൂചിയുടെ വസതിയിൽ നടത്തിയ തിരച്ചിലിൽ ഉപകരണങ്ങള്‍ കണ്ടെടുത്തു എന്ന ആരോപണം സ്യൂചി നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കുവാൻ കോടതി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക