വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ പിടിയിലായതിന് പിന്നാലെ അമ്പരപ്പിക്കുന്ന പ്രതികരണവുമായി പ്രതി കിര്‍മാണി മനോജ്. ചെറിയ കേസില്‍ പെട്ട് നാണക്കേടായെന്നാണ് മനോജിന്റെ പ്രതികരണം.
ക്വട്ടേഷന്‍ പരിപാടികള്‍ക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ സൗഹൃദം മുന്‍നിര്‍ത്തിയാണ് എത്തിയതെന്നും എന്നാല്‍ ലഹരിക്കേസ് ആയത് നാണക്കേടായെന്നും കിര്‍മാണി മനോജ് പൊലീസിനോട് പറഞ്ഞു.
വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഇളവ് ലഭിച്ചാണ് കിര്‍മാണി മനോജ് പുറത്തിറങ്ങിയത്. ഇന്നലെ വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലെ ലഹരി മരുന്ന് പാര്‍ട്ടിക്കിടെയാണ് കിര്‍മാണി മനോജും മറ്റ് 15 പേരും പൊലീസ് പിടിയിലായത്.
പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് മുതല്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വരെയുള്ള ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക