തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിലേക്ക് സിനിമ മേഖലയും കൊണ്ടുവരാൻ സർക്കാർ തീരുമാനം. കരട് നിർദേശങ്ങൾ വനിതാ, ശിശുക്ഷേമ വകുപ്പ് സാംസ്ക്കാരിക-സിനിമ വകുപ്പിന് കൈമാറി.
അന്തിമ നിർദേശങ്ങൾ ഉടൻ തയാറാക്കും.ഓരോ സിനിമയ്ക്കും പ്രത്യേക മോണിട്ടറിങ് സമിതി വേണമെന്നതാണ് പ്രധാന നിർദേശം. എല്ലാ പ്രവർത്തനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെ ഒറ്റ തൊഴിലിടമായി കണക്കാക്കും. അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും മോണിട്ടറിങ് സമിതിയുടെ പരിധിയിൽ വരും.
സിനിമ നിർമ്മിക്കാൻ വിവിധ അനുമതികൾ തേടുമ്പോൾ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചതിന്റെ വിവരങ്ങൾ കൂടി സമർപ്പിക്കണമെന്നും കരട് നിർദേശം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക