ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ച 30 ബിഎസ്എഫ് ജവാന്മാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാഷ്ട്രീയ റാലികൾക്ക് ഉത്തരാഖണ്ഡിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ കോട്വാൽ നിയോജക മണ്ഡലത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് ജവാന്മാരെ. ഇവിടെ വച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ ക്വാറൻ്റീനിൽ പ്രവവേശിപ്പിച്ചു. കോവിഡ് കേസുകൾ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ റാലികൾ, ധാരണകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
82 പേരെയാണ് ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഈ മാസം 16 വരെയാണ് റാലികൾക്കും മറ്റും നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ജിമ്മുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, സ്പാകൾ, സലൂണുകൾ തുടങ്ങിയവകൾ 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കും.
മാത്രമല്ല, സംസ്ഥാനത്ത് രാത്രി കർഫ്യൂ തുടരുവാൻ തന്നെയാണ് തീരുമാനം. എന്നാൽ, അംഗണവാടികൾ, സ്കൂളുകൾ, സ്വിമ്മിങ് പൂളുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവ തുറക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക