രാജ്യത്ത് കോവിഡ് രോഗബാധക്കൊപ്പം ഒമിക്രോണും വ്യാപിക്കുകയാണ്. പല സംസ്ഥനങ്ങളും കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണ്. തമിഴ്നാട് സർക്കാരും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ഒമിക്രോൺ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. സംസ്ഥാനത്ത് മാസ്ക് ധരിക്കാതെവർക്കുള്ള പിഴത്തുക ഉയർത്തിയിരിക്കുകയാണ് സർക്കാർ. നീലഗിരി ജില്ലയിലുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കും.
മുൻ ഇരുനൂറ് രൂപയുണ്ടായിരുന്നതാണ് ഇപ്പോൾ 500 ആക്കിയിരിയ്ക്കുന്നത്. മാത്രമല്ല, എല്ലാ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ ചൊവ്വ വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. തൊട്ടുമുമ്പ് മൂന്ന് ദിവസം മാത്രമായിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ അഞ്ച് ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക