വൈക്കം : ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പൊലീസ് നിയമോപദേശം തേടും. അതിനു ശേഷമേ അപ്പീല്‍ നല്കുന്ന കാര്യം തീരുമാനിക്കൂ.
അതിജീവിതയുടെ മൊഴി കോടതി തള്ളിയത് നിസാര പൊരുത്തക്കേടുകളുടെ പേരിലെന്നും പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി സ്വീകരിച്ചില്ലെന്നും വാദിഭാഗം സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലന്നുമാണ് വിലയിരുത്തല്‍.
പ്രോസിക്യൂഷന് വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതാണ് ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധിന്യായം. അതിജീവിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതില്‍ വീഴ്ചപറ്റി. ഫോണ്‍ ആക്രിക്കാരന് വിറ്റുവെന്ന വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ട്.
സന്യാസി സമൂഹത്തിന്റെ ലാപ്ടോപ് പിടിച്ചെടുക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും വിധിന്യായത്തില്‍ പറയുന്നു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ കന്യാസ്ത്രീ കണ്ടതിലും വ്യക്തത വരുത്തുന്നുണ്ട് വിധിന്യായം.
ബലാല്‍സംഗം ചെയ്യപ്പെട്ടതായി തന്നോട് പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍ കോടതിയെ അറിയിച്ചു. പരാതിക്കാരിയും മറ്റും തന്നെ വന്നു കണ്ടത് സിറോ മലബാര്‍ സഭയില്‍ ചേരാനെന്നും കര്‍ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു.
ബിഷപ്പ് ഫ്രാങ്കോ കേസില്‍ അതിജീവിത കഴിയുന്ന കോട്ടയം കുറവിലങ്ങാട്ടെ മഠത്തില്‍ വൈക്കം ഡിവൈഎസ്പി എത്തി.
മഠത്തിലെ കന്യാസ്ത്രീകളുമായി എ.ജെ.തോമസ് കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക