കൊച്ചി: ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ കന്യാസ്ത്രീമാർ നടത്തുന്ന കൊച്ചി വഞ്ചി സ്ക്വയറിലെ സമരത്തിന് വിമർശനം.
നീതി തേടി കന്യസ്ത്രീമാർ സമരത്തിനിറങ്ങിയതിൽ കുറ്റം പറയാനാകില്ല. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന മാത്രം ലക്ഷ്യത്തോടെ കന്യാസ്ത്രീമാർ സമരത്തിനിറങ്ങിയത് നല്ല ലക്ഷ്യങ്ങളോടെയാണെന്ന് കരുതാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.
കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത്. സഹപ്രവർത്തകക്ക് നീതി തേടി കുറുവിലങ്ങാട് മഠത്തിലെ 5 കന്യാസ്ത്രീമാർ 13 ദിവസമാണ് തെരുവിൽ സമരം ചെയ്തത്.
പീഡന പരാതിയിൽ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നതോടെയാണ് കന്യാസ്ത്രീമാർ സമരം ചെയ്തത്.
സിസ്റ്റർ അനുപമയാണ് സമരത്തിന് നേതൃത്വം കൊടുത്തത്. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് എത്തിയായിരുന്നു സമരം. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു സമരത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക