കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആത്മഹത്യയിരുന്നു വിസ്മയയുടേത്. സ്ത്രീധനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും കാരണത്താൽ വിസ്മയ മരണപ്പെട്ടെന്ന കേസിൽ ഭർത്താവായിരുന്ന കിരണിന്റെ സർക്കാർ ജോലി നഷ്ടപ്പെട്ടിരുന്നു. അതേസമയം, കേസില്‍ പ്രതി കിരണിന്റെ പിതാവ് സദാശിവന് പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു.
ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന് പിള്ള മൊഴി നല്കി. ഈ കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും കോടതിയില്‍ സദാശിവന് പിള്ള പറഞ്ഞു. ഇതോടെയാണ് സദാശിവന് പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക