അസദുദ്ദീൻ ഉവൈസിക്കെതിരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. ഉത്തർപ്രദേശ് പോലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
‘അശ്വത്ഥാമാവ് വെറും ആനയല്ല, യുദ്ധത്തിന് ഉപയോഗിച്ച പരിശീലനം ലഭിച്ച ആനയാണ്’; വിനായകന്
എ.ഐ.എം.ഐ.എം അധ്യക്ഷന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനകൾ വികാരത്തെ വ്രണപ്പെടുത്തിയതിനാലാണ് വെടിയുതിർത്തതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. പോലീസ് അറിയിച്ചു.
ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവച്ച് കഴിഞ്ഞ ദിവസമാണ് വെടിയുതിർത്തത്. വാഹനത്തിന്റെ വശങ്ങളിലേക്ക് വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്നും ഒൻപത് എം.എം പിസ്റ്റൾ കണ്ടെടുതിട്ടുണ്ട്. ആക്രമണത്തിന് ശേഷം ആയുധം ഉപേക്ഷിച്ച് സംഘം ഓടിരക്ഷപ്പെട്ടുവെന്ന് ഉവൈസി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക