തിരുവനന്തപുരം: ആത്മകഥയിലെ ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന് സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസിൽ പെട്ടതോടെ ഒളിവിൽ പോകാൻ നിർദ്ദേശിച്ചതും മുൻകൂർ ജാമ്യമെടുക്കാൻ ആവശ്യപ്പെട്ടതും ശിവശങ്കറാണ്.
ഊട്ടിയിലെ കുതിരയെപ്പോലെയാണ് താൻ. എല്ലാ നിർദ്ദേശങ്ങളും തന്ന് നയിക്കാൻ ആളുണ്ടായിരുന്നു. താനവരെ കണ്ണടച്ച് പിന്താങ്ങി. വശങ്ങളിലെ കാഴ്ചകൾ മറയ്ക്കപ്പെട്ട നിലയിലായിരുന്നു. ശിവശങ്കർ അടക്കമുള്ളവർ പറഞ്ഞത് അനുസരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും അവര് പറഞ്ഞു.
ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമ്മീഷൻ പണമായിരുന്നു. ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ഒന്നേകാൽ വർഷം ജയിലിൽ കിടന്നപ്പോഴത്തെ വേദനയേക്കാൾ വലുതാണ് ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന. തന്റെ ജീവിതത്തിൽ എല്ലാം ശിവശങ്കർ ആയിരുന്നു.
കേരളത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ വെളിപ്പെടുത്തലുകളുമായി പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ കേ ന്ദ്രങ്ങളിൽ നിന്ന് താൻ അറിഞ്ഞതായി സ്വപ്ന പറഞ്ഞു.
നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗിൽ എന്തായിരുന്നുവെന്ന് ശിവ ശങ്കറിന് അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തി.
കേരളത്തെ പിടിച്ചുലച്ച സ്വർണ്ണക്കടത്ത് കേസ് കൊടുങ്കാറ്റിന് ശേഷം പ്രതി സ്വപ്ന സുരേഷ് ഇതാദ്യമായി എല്ലാം തുറന്നു പറഞ്ഞപ്പോൾ, കേരളം കേട്ടത് ഞെട്ടിക്കുന്ന ആരോപണങ്ങളാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾ ഓരോന്നായി സ്വപ്ന തള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക