സ്വയംഭരണാധികാരമുള്ളതടക്കം രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും പകുതി സീറ്റുകളിൽ സർക്കാർ ഫീസ് നടപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് തീരുമാനം വലിയ ആശ്വാസമാകും. യോഗ്യതാപരീക്ഷയിൽ മികച്ച വിജയം നേടിയാൽേപാലും ഉയർന്ന ഫീസുമൂലം മെഡിക്കൽ പഠനം അന്യമാകുന്ന ആയിരക്കണക്കിന് കുട്ടികളുണ്ട്.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ബിരുദ, ബിരുദാനന്തരബിരുദ പഠനത്തിന്റെ ഫീസ് നിശ്ചയിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുറത്തിറക്കി. കോളേജുകൾ നിലനിൽക്കുന്ന സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ സർക്കാർ നിശ്ചയിക്കുന്ന ഫീസാണ് പകുതി സീറ്റുകളിൽ ബാധകമാകുക. സർക്കാർ ക്വാട്ടയായ മെറിറ്റിൽ പ്രവേശനം നേടിയ കുട്ടികൾക്കായിരിക്കും ഇതിന്റെ പ്രയോജനം ആദ്യം ലഭിക്കുക. മൊത്തം വിദ്യാർഥികളിൽ പകുതിപേർക്ക് സർക്കാർ കോളേജുകളിലെ ഫീസായിരിക്കും. സർക്കാർ ക്വാട്ട 50 ശതമാനത്തിൽ കുറവായുള്ള കോളേജുകളിൽ മെറിറ്റടിസ്ഥാനത്തിൽ വേണം യോഗ്യരായവരെ കണ്ടെത്താൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക