പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ധ്രുവീകരിക്കുവാനുള്ള ശ്രമത്തിലാണെന്ന് വിമർശനം. ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ പര്‍കാശ് സിംഗ് ബാദലാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പോരാടാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നു.
കഥ പോലും കേട്ടില്ല, സുഹൃദ്ബന്ധത്തിന്റെ പുറത്ത് ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തതാണത്; സൈജു കുറുപ്പ്
പാര്‍ട്ടി തന്നോട് അഭ്യർഥിച്ചതിനാൽ മാത്രമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, നരേന്ദ്രമോദി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കേന്ദ്രീകരിക്കാനുള്ള പ്രവണത രാജ്യത്തെ ദുര്‍ബലമാക്കുമെന്നും ഇതിനെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണി രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പഞ്ചാബിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും 15 വര്‍ഷമാണ് താൻ ജയിലിൽ കിടന്നതെന്നും തന്റെ സാന്നിധ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക