ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് പരോള്‍. മാനഭംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നയാളാണ് ഗുര്‍മീത് റാം റഹിം സിംഗ്. മൂന്നാഴ്ചത്തെ പരോള്‍ ആണ് അനുവദിച്ചിരിക്കുന്നത്.
ദേര ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തില്‍ അന്തേവാസികളായ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ ജയിലിലാണ് ഗുര്‍മീത്റാം റഹിം സിംഗ് ശിക്ഷയനുഭവിക്കുന്നത്.
ദേരാ സച്ചാ സൗദയ്ക്ക് ഭട്ടിന്‍ഡ, സംഗ്രൂര്‍, പട്യാല തുടങ്ങിയ പ്രദേശങ്ങളില്‍ ധാരാളം അനുയായികളുണ്ട്. അതേസമയം, പഞ്ചാബിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന നടപടിയാണിതെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹര്‍ജിന്ദര്‍ സിംഗ് ധാമി ആരോപിച്ചു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പരോള്‍ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2017 ഓഗസ്റ്റിലാണു പ്രത്യേക സിബിഐ കോടതി റാം റഹിം സിംഗിനെ ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക