കായംകുളം : ഒരു വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെ റെയിൽവേ പാളത്തിൽ അമ്മ കൊണ്ടിരുത്തിയത് കണ്ട് പരിഭ്രാന്തരായി നാട്ടുകാർ. കായംകുളം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിൻ കടന്ന് പോകാത്ത നേരമായതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
വൈകുന്നേരം നാലുമണിയോടെ ശബരി എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയാണ് കുഞ്ഞിനെ പാളത്തിൽ വച്ച് മാറി നിന്നത്. ഇത് കണ്ട യാത്രക്കാരും റെയിൽവേ സംരക്ഷണ സേനയും ഓടിയെത്തി കുഞ്ഞിനെ എടുത്ത് മാറ്റുകയായിരുന്നു
യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു. എവിടേക്ക് പോകാനാണെന്നോ എന്തിനാണ് കേരളത്തിലെത്തിയതെന്നോയുള്ള ചോദ്യങ്ങൾക്ക് യുവതി വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 500 രൂപയും ഒടിഞ്ഞ എടിഎം കാർഡും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയെയും കുഞ്ഞിനെയും സർക്കാരിന്റെ സ്നേഹിതാ കേന്ദ്രത്തിലേക്ക് മാറ്റി. തെലങ്കാന സ്വദേശിയാണ് യുവതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക