നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ശ്രമിച്ചെന്ന കേസിലെ തുടരന്വേഷണം കരുതലോടെ മതിയെന്ന് തീരുമാനം. ഹൈക്കോടതിയില്‍ നിന്ന് പ്രോസിക്യൂഷന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി കേസ് ശക്തമാക്കാനാണ് ഇനി പ്രോസിക്യൂഷന്റെ നീക്കം.
വധഗൂഡാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു വിധി. ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് ഹാജരാക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ജസ്റ്റിസ് പി.ഗോപിനാഥിന്റേതാണ് ഉത്തരവ്. ഇതോടെ പ്രൊസിക്യൂഷന് തിരിച്ചടിയായി.
ഒരു ഫോണ്‍ നല്‍കാത്തത് നിസ്സഹകരമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവില്ലെന്നും ഹൈക്കോടതി നിധിന്യായത്തില് വ്യക്തമാക്കി.
കേസില്‍ കോടതിയെ വിമര്‍ശിച്ചവര്‍ക്കെതിരെയും ഉത്തരവില്‍ മറുപടി നല്‍കിയിരിക്കുകയാണ് . പാതിവെന്ത വസ്തുതകള്‍ വെച്ചാണ് ചിലര്‍ ചോദ്യം ചെയ്തതെന്ന് കോടതി വ്യക്തമാക്കി.
വിമര്‍ശനങ്ങള്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അറിവില്ലാത്തവരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക