ഫോര്‍ട്ട് കൊച്ചിയില്‍ ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയല്‍രേഖയും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും കാമുകനും മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി.
മട്ടാഞ്ചേരി മംഗലത്തുപറമ്പില്‍ റിന്‍സീന (29), കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാന് (25) എന്നിവരാണ് പിടിയിലായതെന്ന് ഡെപ്യൂട്ടി കമീഷണര്‍ വി യു കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചശേഷം, അവിടെനിന്ന് ശീതളപാനീയം കഴിച്ചശേഷം സുഖമില്ലാതായെന്നുപറഞ്ഞ് മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ആശുപത്രിമുറിയിലേക്ക് ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ടശേഷം പണവും തിരിച്ചറിയല്‍രേഖയും തട്ടിയെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിട്ടയച്ചു.
ഹണിട്രാപ്പ് മോഡല്‍ തട്ടിപ്പാണ് പ്രതികള്‍ ഉദ്ദേശിച്ചതെങ്കിലും ലോഡ്ജ് ഉടമയും സുഹൃത്തും വഴങ്ങാതായതോടെയാണ് ശീതളപാനീയത്തില്‍ മായംകലര്‍ത്തി നല്‍കിയെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ലോഡ്ജ് ഉടമ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക