യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ കേന്ദ്ര സർക്കാർ നീക്കി. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗത്തിൽ യുക്രൈന് വിടാന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുക്രൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുവാൻ തീരുമാനിച്ചത്. ഇന്ത്യക്കാരുടെ മടക്കത്തിനായി ചാര്‍ട്ടേഡ് വിമാനങ്ങളും ഏർപ്പെടുത്തും. കോവിഡ് പശ്ചാത്തലത്തില്‍ സീറ്റുകളുടെയും വിമാനങ്ങളുടെയും എണ്ണം നിയന്ത്രിച്ച് കൊണ്ടാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചിരുന്നത്.
മാത്രമല്ല, എയര്‍ ബബിള്‍ ക്രമീകരണം അനുസരിച്ച് ഇന്ത്യയ്ക്കും യുക്രൈനും ഇടയില്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഈ നിയന്ത്രണങ്ങൾ നീക്കുകയാണുണ്ടായത്. അതേസമയം, വിദേശകാര്യമന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക