തിരുവനന്തപുരം: നഗരസഭാ അധ്യക്ഷൻമാർക്ക് ഇഷ്ടമുള്ളവരെ പേഴ്സണൽ സ്റ്റാഫായി നിയമിക്കാൻ സർക്കാർ അനുമതി നൽകി. കരാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.
നേരത്തെ എൽഡി ക്ലർക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. മന്ത്രിമാരുടെ പേഴ്സണൽ നിയമനത്തിനെതിരെ ഗവർണ്ണർ നിലപാടെടുത്തിന് പിന്നാലെയാണ് പുതിയ നിയമന നീക്കം.
ജോലിഭാരം കൂടുതലായത് കൊണ്ടാണ് പിഎമാരെ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുൻസിപ്പൽ ചേംബർ ചെയർമാൻ എം കൃഷ്ണദാസിന്റെ വിശദീകരണം.
മുൻസിപ്പാലിറ്റികളിൽ ഉദ്യോഗസ്ഥരുടെ ക്ഷമം ഉള്ളതിനാലാണ് കരാർ വ്യവസ്ഥയിലെ നിയമനം. നിമയനം പൂർണ്ണമായും നിയമപരമായിരിക്കുമെന്നും എം കൃഷ്ണദാസ് പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയുമെന്ന് പ്രഖ്യാപിച്ച ഗവർണാർ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത നീക്കം എന്തെന്ന് കാത്തിരിക്കുന്നതിനിടെയാണ് സർക്കാറിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക