സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്കിയ എച്ച്ആര്‍ഡിഎസിനെതിരെ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന് കേസെടുത്തു. അട്ടപ്പാടി മേഖലയില്‍ ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീടുകള്‍ നല്‍കിയെന്ന സംഘടനകളുടെ പരാതിയിലാണ് കേസെടുത്തത്.
ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംഘടനയുടെ നീക്കവും പരിശോധിക്കും. ജില്ലാ കലക്ടറും പൊലീസ് മേധാവിയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷനംഗം എസ്.അജയകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സ്വപ്ന സുരേഷിന്റെ നിയമനത്തിൽ എച്ച്ആർഡിഎസില്‍ ഭിന്നത. നിയമനം റദ്ദാക്കിയെന്ന് എച്ച്ആർഡിഎസ് മുന്‍ പ്രസിഡന്റും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍. റദ്ദാക്കിയിട്ടില്ലെന്ന് പ്രൊജക്റ്റ് ഡയറക്ടര്‍ ബിജു കൃഷ്ണനും ചീഫ് കോര്‍ഡിനേറ്റര്‍ ജോയി മാത്യുവും പറഞ്ഞു.
ആറ് മാസം മുന്‍പ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്ന് പുറത്താക്കിയ എസ്. കൃഷ്ണകുമാറിന് സ്വപ്നയുടെ നിയമനത്തില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും എച്ച്ആർഡിഎസ് നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക