പാലക്കാട്: ജനനേന്ദ്രിയം മുറിച്ച കേസിൽ നിർണായക വഴിത്തിരിവിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ഗംഗേശ്വാനന്ദ.
ഞാൻ നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നയാളാണെന്നും ഇപ്പോൾ കണ്ടത് പോസിറ്റീവായ ഒരു കാര്യമാണെന്നും ഗംഗേശ്വാനന്ദ പ്രതികരിച്ചു.
പറയാനുള്ളതെന്നും ഇന്ന് വൈകീട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും ഗംഗേശ്വാനന്ദ അറിയിച്ചു. ഞാൻ സന്തോഷവാനാണ്, ദുഃഖം തോന്നിയിട്ടില്ല. വേദനയുണ്ടായിട്ടുണ്ട്, അത് ശരീരത്തിന്റെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെഅന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.
കേസിൽ വഴിത്തിരിവുണ്ടാകുന്നത് ഇന്നലെയാണ്, ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേർന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തൽ. ഇരുവരേയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക