ഭാരത് ബയോടെക്കിനും കോവാക്സിനുമെതിരെ പ്രസിദ്ധീകരിച്ച 14 ലേഖനങ്ങൾ നീക്കം ചെയ്യാൻ ദി വയറിനോട് ഉത്തരവിട്ട് തെലങ്കാന കോടതി . ഭാരത് ബയോടെക് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് ഉത്തരവ്.
നിയമ പോർട്ടലായ ബാർ & ബെഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട അപകീർത്തികരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാറി നില്ക്കാന് ദ വയർ ,എഡിറ്റർ സിദ്ധാർത്ഥ് വർദരാജൻ എന്നിവരോടും കേസിലെ മറ്റുള്ളവരോടും കോടതി ഉത്തരവിട്ടിട്ടുണ്ട്.
[BREAKING] In a 100 CRORE defamation case filed by BHARAT BIOTECH, Andhra Court ordered taking down of 14 articles on @thewire_in and restrained
1)THE WIRE
2) Siddharth Vardarajan
3) SR Bhatia
4) M.K. Venu &othersFrom publishing DEFAMATORY articles relating to @BharatBiotech pic.twitter.com/S5NL8E34XL
— Bar and Bench (@barandbench) February 23, 2022
ഭാരത് ബയോടെക്കിനും കോവാക്സിനുമെതിരെ തെറ്റായ ആരോപണങ്ങൾ അടങ്ങിയ ലേഖനങ്ങൾ ദി വയർ പ്രസിദ്ധീകരിച്ചുവെന്ന് കമ്പനി കോടതിയിൽ വാദിച്ചു. ഭാരത് ബയോടെക്കിന്റെ പ്രശസ്തി തകർക്കാനുള്ള ദുരുദ്ദേശത്തോടെയാണ് പോർട്ടൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതെന്ന് കമ്പനിയുടെ അഭിഭാഷകൻ വിവേക് റെഡ്ഡി പറഞ്ഞു.
ഭാരത് ബയോടെക് മുമ്പ് ക്ഷയം, സിക്ക റോട്ടാവൈറസ്, ചിക്കുൻഗുനിയ, ടൈഫോയ്ഡ് എന്നിവയ്ക്കുള്ള വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ദേശീയവും ആഗോളതലത്തിൽ അംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ കോവിഡ് -19 വാക്സിൻ വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ പ്രമുഖ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നും റെഡ്ഡി കോടതിയിൽ പറഞ്ഞു.
വസ്തുതകൾ പരിശോധിക്കാതെ കോവാക്സിന്റെ അംഗീകാരത്തെ കുറിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ലേഖനങ്ങളുടെ ഒരു പരമ്പര ദി വയർ പ്രസിദ്ധീകരിച്ചതായി കമ്പനി പറഞ്ഞു.
ദ വയർ കൂടാതെ, സിദ്ധാർത്ഥ് വരദരാജൻ, സിദ്ധാർത്ഥ് ഭാട്ടിയ, എംകെ ഭാനു, നീത സംഘി, വാസുദേവൻ മുകുന്ത്, ശോഭൻ സക്സേന, ഫ്ലോറൻസിയ കോസ്റ്റ, പ്രേം ആനന്ദ് മുരുകൻ, ബൻജോത് കൗർ, പ്രിയങ്ക പുല്ല, സെറാജ് അലി, ജമ്മി നാഗരാജ് എന്നിവരാണ് കേസിലെ പ്രതികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക